2014, മേയ് 31, ശനിയാഴ്‌ച

 യു ഡി എഫ് സര്‍ക്കാരിന്റെ ഒത്താശയോടെ  മാനേജര്‍ തകര്‍ത്ത സ്ക്കൂളിന്ന് ജനകീയ  കൂട്ടായ്മയിലൂടെ  പുനര്‍ജന്മം.
  ഇക്കൊല്ലത്തെ  പ്രവേശനോല്‍സവത്തിന്ന്  ഇതിലും  വലിയ  ശുഭവാര്‍ത്ത  വേണോ?

2014, മേയ് 19, തിങ്കളാഴ്‌ച

 പിന്തിരിപ്പന്‍  നയങ്ങള്‍ക്കെതിരെ  പ്രതിഷേധിക്കുക 
പൊതു വിദ്യാലയങ്ങള്‍  ആകര്‍ഷകമാക്കുക.
  
 കേരളത്തിന്റെ  സാമൂഹ്യ  സാംസ്കരിക ചരിത്രത്തില്‍  പൊതു വിദ്ദ്യാഭ്യാസത്തിന്ന് വളരെ പ്രാധാന്യമുണ്ട്.പൊതുവിദ്യാഭ്യാസത്തെ  ശക്തിപ്പെടുത്തുന്നതിനുള്ള  ബോധപൂര്‍വമായ  ഇടപെടലുകള്‍ നടത്തേണ്ട  ഉത്തരവാദിത്തം   എല്ലാ അധ്യാപക സംഘടനകള്‍ക്കും ഉണ്ട്. ഈ തിരിച്ചറിവ്  ഏറ്റവുമധികമു ള്ള  പ്രസ്ഥാനമാണു  കെ എസ് ടി  എ.സാമൂഹ്യപ്രതിബദ്ധതയുള്‍ല  ഒരു  ജനവിഭാഗത്തെ  സൃഷ്ടിക്കുവാനുള്ള  മഹത്തായ  യത്നത്തിലാണു  നാമെല്ലാം.എന്നാല്‍  പൊതുവിദ്യാഭ്യാസ  മേഖല  ശക്തിപ്പെടുത്തുന്നതിനു പകരം  ദുര്‍ബ്ബലപ്പെടുത്തുന്ന  നടപടികളാണു  യു ഡി എഫ് സര്‍ക്കാര്‍  ചെയ്യുന്നതെന്നത്  പ്രതിഷേധാര്‍ഹമാണു.
  
  കഴിഞ്ഞ വര്‍ഷം ചെയ്തത്:
  
  •  എസ് എസ് എ  വഴി  സ്ക്കൂളുകള്‍ക്കും  വിദ്യാര്‍ഥികള്‍ക്കും  ലഭിച്ചിരുന്ന  ആനുകൂല്യങ്ങളെല്ലാം  നിഷേധിച്ചു.  സ്കൂള്‍  ഗ്രാന്റ്  , ടീച്ചേഴ്സ്  ഗ്രാന്റ്  ,  വികലാംഗ  ധനസഹായം ,  പ്രത്യെക  വിദ്യാഭ്യാസ  പദ്ധതികള്‍  എന്നിവയെല്ലാം  അട്ടിമറിച്ചു.
  •  യൂണിഫോം  പദ്ധതി   അട്ടിമറിച്ചു. ഇനിയും  ഭൂരിഭാഗം  സ്ക്കൂളുകളിലും  കഴിഞ്ഞ വര്‍ഷത്തെ  തന്നെ  യൂണിഫോം  എത്തിയിട്ടില്ല.
  •  എസ്  സി,  എസ്  ടി  വിഭാഗങ്ങള്‍ക്കുള്ള  സ്ക്കോളര്‍ഷിപ്പുകളില്‍   നാമമാത്ര വര്‍ദ്ധന  പോലും  ഇല്ല.
  •  യാതൊരു  നിയന്ത്രണവുമില്ലാതെ  അണ്‍  എയ്ഡഡ്  സ്ക്കൂളുകള്‍ക്ക്  അനുമതി  നല്‍കി  വിദ്യാഭ്യാസ  കച്ചവടത്തിന്ന് സഹായിക്കുന്നു.
  •  അദ്ധ്യാപക വിദ്യാര്‍ഥി  അനുപാതം  പരിഷ്കരിക്കുകയോ  സ്റ്റാഫ്  ഫിക്സേഷന്‍ നടത്തുകയോ  ചെയ്യാതെ  അധ്യാപകരെ  വഞ്ചിച്ചു.
  •   ഡിപ്പാര്‍ട്ടുമെന്റിന്റെ  എല്ലാ  മേഖലക്ളിലും  ലീഗ്  വല്‍ക്കരണം.
  • പാഠ്യപദ്ധതി  പരിഷ്കരണം  എന്ന പേരില്‍  അശാസ്ത്രീയവും  പിന്തിരിപ്പനുമായ  ആശയങ്ങള്‍  നടപ്പാക്കാന്‍  ഗൂഢ  ശ്രമം.
  •   ഉല്‍സവ  കാലങ്ങളിലെ  സൗജന്യ  അരി  നിഷേധിച്ചു.
  •   ഓണം  ക്രിസ്ത്മസ്  കാലങ്ങളില്‍   നേരത്തെ  ശമ്പളം  നല്‍കിയിരുന്ന  പതിവ്  അട്ടിമറിച്ചു.
  •   എല്‍  ഡി  എഫ്  ഭരണകാലത്ത്  കൃത്യമായി  ഡി  എ  നല്‍കിയിരുന്നത്  അട്ടിമറിച്ചു.  ജനുവരിയിലെ  കേന്ദ്ര  ഡി  എ  ഇനിയും  സംസ്ഥാന  ഗവണ്മെന്റ്  ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ചിട്ടില്ല.

 വരുന്ന അധ്യയന  വര്‍ഷവും  പൊതുവിദ്യാഭ്യാസം  ശക്തിപ്പെടുത്തുന്ന  നടപടികള്‍  യു ഡി എഫ് സര്‍ക്കാര്‍  ചെയ്യുമെന്ന് കരുതാന്‍ വയ്യ.  ശക്തമായ  പ്രക്ഷോഭ  പരിപാടികള്‍  ഈ മേഖലയെ  രക്ഷിക്കാന്‍  ആവശ്യമാണ്‍.  അതേസമയം  നമ്മുടെ  പൊതുവിദ്യാഭ്യാസ  മേഖലയെ  കൂടുതല്‍  കാര്യക്ഷമമാക്കുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍  അദ്ധ്യാപകരെന്ന നിലയില്‍  നാം ഏറ്റെടുക്കേണ്ടതുണ്ട്.
  
  നാം എന്തെല്ലാം  ചെയ്യണം?
  
  •   സ്കൂള്‍  പ്രവര്‍ത്തനഗളുടെ  ചിട്ട  ഉരപ്പുവരുത്തുന്നതിനുള്ള  ബോധപൂര്‍വമായ  ഇടപെടലുകള്‍  നടത്തുക
  •   പഠനരീതികള്‍ പരമവധി  പുതുമയുള്ളതാക്കുക.സ്ക്കൂളില്‍  വരുന്ന കുട്ടിയ്ക്ക് അവന്റെ  ബൗദ്ധിക മണ്ഡലം വികസിക്കുന്നതിനുള്ള  പഠനാനുഭവങ്ങള്‍  ലഭിയ്ക്കുന്നു  എന്ന് ഉറപ്പുവരുത്തുക.
  •   ക്ളാസ്  സമയം  പരമാവധി  കുട്ടികളുമായുള്ള  ഇന്ററാക്ഷനു വേണ്ടി  പ്രയോജനപ്പെടുത്തുക.
  •   കുട്ടികളെ  സമ്പന്ധിച്ച  കാര്യങ്ങള്‍  അപ്പപ്പോള്‍  രക്ഷിതാക്കളെ  അറിയിക്കുക.
  •   എസ്  ആര്‍  ജി  പ്ലാനിംഗ്  ഫലപ്രദമാക്കുക.
  •   സ്ക്കൂള്‍  പ്രവര്‍ത്തന കലണ്ടര്‍  ഒരു  ചടങ്ങാക്കു7ന്നതിനു പകരം  ചെയ്യാന്‍  കഴിയുന്ന പ്രവര്‍ത്തനങ്ങള്‍  ക്ളബ്  തലത്തില്‍ ക്രോഡീകരിച്ച്  പ്ളാന്‍  ചെയ്യുക
  •   ക്ളബ്ബുകളുടെ  പ്രവര്‍ത്തനം  ഫലപ്രദമാക്കണം.
  •   ഇംഗ്ളിഷ്  ക്ളബ്  പ്രവര്‍ത്തനത്തിനു  പ്രാധാന്യം  നല്‍കണം.  മാസത്തില്‍ ഒരുതവണ ഇംഗ്ളിഷ്  ക്ളബ്  ഗാതറിങ്ങ്സ്  സംഘടിപ്പിക്കാം.
  •   കുട്ടികളുടെ രചനകള്‍  മാസത്തിലൊരു  തവണ  പതിപ്പ് ,  ഇന്‍ലന്റ്  മാഗസിന്‍  എന്നീ രൂപത്തില്‍ പ്രസിദ്ധീകരിക്കാം. ഇതിനെല്ലാം  പി ടി  എ  യുടെ  സഹായം  തേടണം.
  •   ഉച്ച  ഭക്ഷണം  കുറെക്കൂടി  പോഷക സമൃദ്ധമാക്കണം.
  •   കുട്ടികളുടെ  കല സംസ്കാരിക  പരിപാടികള്‍ക്ക് മാസത്തില്‍ ഒരു  ദിവസം   ഒന്നര  രണ്ട്  മണിക്കൂര്‍  വേദിയൊരുക്കണം.
  •  നിരന്തര  വിലയിരുത്തല്‍  സ്ക്കൂള്‍  തലത്തില്‍  പ്ളാന്‍  ചെയ്ത്  തനതായ  ഒരു  മാതൃക  വികസിപ്പിക്കണം.

2014, മേയ് 17, ശനിയാഴ്‌ച

 ജനം  രാഷ്ട്രീയ  വോട്ടിംഗില്‍ നിന്ന് അകലുന്നുവോ?
  
  ലോക്സഭാ തെരഞ്ഞെടുപ്പു  കഴിഞ്ഞു.ഫലവും വന്നു.  ആരവങ്ങളൊഴിഞ്ഞു..  ഇനി  ശാന്തമായി  ചില  കാര്യങ്ങള്‍  ആലോചിക്കേണ്ടതുണ്ട്  എന്ന്  തോന്നുന്നു.തെരഞ്ഞെടുപ്പു പോരാട്ടം  തികച്ചും  രാഷ്ട്രീയപ്പോരാട്ടം തന്നെ. ഈ പോരാട്ടത്തില്‍  നിര്‍ണായകമാവേണ്ടത്  രാഷ്ട്രീയ നിലപാടുകളാണ്‍.  ഇന്ത്യയെ  സം ബന്ധിച്ച്  അഴിമതി , വര്‍ഗീയത  , വിലക്കയറ്റം  അങ്ങനെ  ഒട്ടേറെ  പ്രശ്നങ്ങളില്‍  വിവിധരാഷ്ട്രീയ  പ്രസ്ഥാനങ്ങള്‍  എവിടെ  നില്‍ക്കുന്നു  എന്ന്  വിലയിരുത്തിയാവണം   ജനങ്ങള്‍  തങ്ങളുടെ  സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത് എന്നത് പാര്‍ലമെന്ററി  ജനാധിപത്യത്തിന്റെ പ്രസക്തിയ്ക്ക് അത്യന്താപേക്ഷിതമായ  ഒന്നാണ്‍.അങ്ങനെ  വരുമ്പോള്‍  ജനകീയ  പ്രശ്നങ്ങള്‍  ഉയര്‍ത്തിപ്പിടിച്ച്  വ്യക്തമായ  നിലപാടുകള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്  അം ഗീകാരം  കിട്ടേണ്ടതാണ്‍. അപ്പോഴാണ്‍  തെരഞ്ഞെടുപ്പ് ഒരു  രാഷ്ട്രീയ  പോരാട്ടമാവുന്നത്.
  എന്നാല്‍  ലോക് സഭാ തെരഞ്ഞെടുപ്പു  ഫലം പരിശോധിക്കുമ്പോള്‍  നമുക്ക് എന്തു  നിഗമനത്തിലാണെത്താന്‍ കഴിയുക?
  
  മുഖ്യധാര  പത്രങ്ങളെല്ലാം  തെരഞ്ഞെടുപ്പു വിജയത്തെ  മോഡി വിജയമായി  മാത്രം  വാഴ്ത്തുന്നു.ഒരു  പക്ഷേ  ബി ജെ  പി  എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ  നയപരിപാടികള്‍ക്ക്  എന്തെങ്കിലും പ്രാധാന്യമോ  അംഗീകാരമോ  കിട്ടിയതായി  ആരും  റിപ്പോര്‍ട്ട്  ചെയ്യുന്നില്ല. കാരണം  തെരഞ്ഞെടുപ്പു  പ്രചരണത്തിലെവിടെയും  മുന്‍ വാജ് പേയി  സര്‍ക്കാരിന്റെ  പ്രവര്‍ത്തനങ്ങളെക്കുറിച്ച്  ബി ജെ  പി  പരാമര്‍ശിച്ചില്ല  എന്നത്  ശ്രദ്ധേയമാണ്‍.സമൂഹത്തെയും  രാജ്യത്തെയും  രാഷ്ട്രീയത്തില്‍ നിന്നും അകറ്റുക  ,  ജനകീയ  പ്രശ്നങ്ങള്‍ക്ക് പകരം വ്യക്തിപ്രഭാവത്തിനു  പ്രത്യേക പരിവേഷം നല്‍കി അവതരിപ്പിക്കുക എന്ന വലതുപക്ഷ  തന്ത്രം  ഈ തെരഞ്ഞെടുപ്പിലുടനീളം  ഉണ്ടായി.
  
  ടൈംസ്  ഓഫ്  ഇന്ത്യ  ഉയര്‍ത്തിക്കൊണ്ടുവന്ന ചര്‍ച്ച  ഇത്തരുണത്തില്‍  പ്രസക്തമല്ലേ?


  

Is the candidate more important than the party?

Political parties follow a certain ideology and go to elections with an agenda. While voters realize this, they are also concerned about development of the constituency and local issues. They want a representative who can address their problems. On the other hand, political parties field a candidate who has more chance of winning from a particular area, sometimes even overlooking questions over integrity and performance. Now, in these scenarios, should people vote for the party or the candidate?


  കേരളത്തിന്റെ  കാര്യം  എടുക്കുക.
 1977 മുതല്‍  എല്ലാ  ലോക് സഭാ തെരഞ്ഞെടുപ്പുകളിലും  യു ഡി എഫ് അല്ലെങ്കില്‍ കോണ്‍ഗ്രസ്  മുന്നണി ഭൂരിപക്ഷം  സീറ്റുഅകളിലും വിജയിച്ച ചരിത്രമാണുള്ളത്. 2004  മാത്രം ഇതിനൊരു  അപവാദം.2009 ല്‍  4  സീറ്റ്  മാത്രം ലഭിച്ച  എല്‍  ഡി  എഫ് ഇത്തവണ 8 സീറ്റിലേയ്ക്കെത്തി. മാത്രമല്ലാ മുന്‍പ്  വിജയിച്ചവയില്‍  3  മണ്ഡലങ്ങളിലും ഭൂരിപക്ഷം ഗണ്യമായി ഉയര്‍ത്താന്‍  കഴിഞ്ഞു. അതേസമയം  മുന്‍പ്  വിജയിച്ച  മണ്ഡലങ്ങളില്‍ മൂന്നോ  നാലോ മണ്ഡലങ്ങളിലൊഴികെ  ഭൂരിപക്ഷം കുത്തനെ  കുറയുന്ന അവസ്ഥയാണ്‍  യു ഡി  എഫിനുണ്ടായത്. മോഡിപ്പേടി  ഒന്നുകൊണ്ടു  മാത്രം  മുസ്ലിം  വോട്ടുകള്‍  യു ഡി എഫില്‍  കേന്ദ്രീകരിച്ചു  എന്നതുകൊണ്ട്  കോഴിക്കോട്, വടകര , പൊന്നാനി  എന്നിവിടങ്ങളില്‍  യു ഡി എഫിനു  വിജയിക്കാന്‍ കഴിഞ്ഞു എന്ന  വിലയിരുത്തലില്‍ അല്‍പം  യുക്തിയുണ്ട് എന്ന് കരുതാം.കാസര്‍കോഡ്  എല്‍  ഡി എഫിന്റെ  ഭൂരിപക്ഷം കുറഞ്ഞതിലും  ഈ  ഘടകം പ്രവര്‍ത്തിച്ചിട്ടുണ്ടാകാം.
 എന്നാല്‍  തെരഞ്ഞെടുപ്പു ഫലത്തെ  നമ്മുടെ  നിരീക്ഷകര്‍  ഇങ്ങനെയൊന്നുമല്ല  വിലയിരുത്തുന്നത്  എന്നതാണു  വസ്തുത.
  അഡ്വ:  ജയശങ്കര്‍  പറഞ്ഞത്  നോക്കൂ:
  
  മണ്ഡലത്തെ  നന്നായി  നഴ്സ്  ചെയ്ത  അതായത് പരിപാലിച്ചവര്‍  ജയിച്ചു  .  ഉദാ:  രാജേഷ്  ,  സമ്പത്ത് ,  ബിജു,  രാഘവന്‍  തുടങ്ങിയവര്‍. പല  നിരീക്ഷകരും  ഈ  നിലപാട്  പങ്കുവയ്ക്കുന്നതായി  തോന്നി. അപ്പോഴാണ്‍  മേല്‍പറഞ്ഞ  സംശയം  .  ജനം  ആര്‍ക്കാണു  വോട്ടു  ചെയ്തത്?  പാര്‍ട്ടികള്‍ക്കോ  സ്ഥാനാര്‍ഥികള്‍ക്കോ?
  
  എന്തായാലും  ഭരണത്തിന്റെ  വിലറ്റിരുത്തല്‍  എന്ന  ചാണ്ടിസിദ്ധാന്തം  ആരും  മുഖവിലയ്ക്കെടുത്തിട്ടില്ല.യു ഡി എഫിലെയും  കോണ്‍ഗ്രസിലെയും മറ്റ്  നേതാക്കള്‍ പോലും ഇത്  ഏറ്റുപിടിച്ചിട്ടില്ല  എന്നത്  ശ്രദ്ധേയം.ഉമ്മന്‍ ചാണ്ടിയുടെ  ഈ പ്രസ്താവനയോട്  ശ്രീ എം ജി രാധാകൃഷ്ണന്‍ പ്രതികരിച്ചത്  ഇങ്ങനെ:
  
  20  സീറ്റിലും  യു ഡി എഫ്  തോറ്റാലും ഞെളിഞ്ഞ് നിന്ന് പറയാനുള്ള  ന്യായം ഉമ്മന്‍ ചാണ്ടിയുടെ  കൈവശം ഉണ്ട്.
എന്ത്  അപമാനം  സഹിച്ചും  അധികാരത്തില്‍ തുടരും എന്ന് പ്രസ്താവിച്ച  ആദ്യത്തെയും അവസാനത്തെയും മുഖ്യമന്ത്രി  ചാണ്ടിയായിരിക്കും.
 പ്രതിഷേധിച്ചു
 
    
 പണിമുടക്കിയ  ജീവനക്കര്‍ക്കെതിരെ  സ്വീകരിച്ച നടപടി  പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്  എഫ് എസ് ഇ ടി ഒ  ആലത്തൂരില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കെ എസ് ടി എ  ഉപജില്ലാ സെക്രട്ടറി  സ:  ഗംഗാധരന്‍ , ജില്ല  എക്സിക്യുടിവ് അംഗം സ: ജോണ്‍സണ്‍ , എന്‍ ജി ഒ യൂണിയന്‍  നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.